Sunday, July 26, 2009

പ്രണയ കഥ -3

ആമുഖം

ഓര്‍മ്മകള്‍ എന്ന് പറയുമ്പോ മറവി തന്നെ ഓര്‍മവരുന്നു ..മറവി എന്നാല്‍ നാം കാണുമ്പോഴും കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപെടാതെ കടന്നു പോകുന്ന ,അതും അല്ലെങ്കില്‍ ഇഷ്ടമുള്ള ആഗ്രഹങ്ങളിലേക്ക് കടന്നു വരാതെ മനസ്സ് കൊണ്ട് നാം തന്നെ വഴിമുടക്കുന്ന എന്തൊക്കെയോ ..സമയം ഈ കാഴ്ചകളെ ഇരുട്ടിന്റെ മറയില്‍ മാറ്റി നിര്‍ത്തുന്നു.. ..ഓര്‍മകളുടെ, ഇന്നലകളുടെ പാതയിലൂടെ ഒരു തീവണ്ടി പോലെ ജീവിതം മുന്നോട്ടു പോകുന്നു ...പിന്നോട്ട് ഓടി മാറുന്ന മങ്ങി മായുന്ന കാഴ്ചകള്‍ ...ഒരിക്കലും തിരിച്ചു വരാതെ മറവിയുടെ തമോഗര്‍ത്തം തേടി മറഞ്ഞു പോകുന്നു ... ഈ ഒറ്റ വഴിയുടെ ..ചുറ്റും തിരിച്ചറിയാതെ ,തൊട്ടറിയാനാവാതെ ലോകങ്ങള്‍ ചുറ്റി തിരിയുന്നു ..നീണ്ടും കുറുകെയും ..ചിലപ്പോഴൊക്കെ ഒരു വിചിത്രമായ പകല്‍ കിനാവുപോലെ ഒരു നോക്കില്‍ നാം അതിലൂടെ കടന്നു പോവുന്നു... ഒരിക്കലും തിരിച്ചു വരാതെ..... ...കാണാനാകാത്ത ഒരു മുറിവിന്റെ നൊമ്പരം നെഞ്ചില്‍ ഏറ്റി. ......

ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു ..

മജീഷ്യന്‍ - ഒരു പ്രണയ കഥ (ക്ലിക്ക് )

Saturday, July 18, 2009

മജിഷ്യന്‍

എന്റെ പ്രിയപ്പെട്ട കഥാകാരിയ്ക്ക് ..

*********************************************************

മജിഷ്യന്‍
***********************************************************

"മജിഷ്യന്‍ എന്ന് പറയുമ്പോ ... എന്തും ...ഏതു രൂപവും ആയിമാറുമോ.."

"എങ്ങിനെ കാണാനാണോ ഇഷ്ടം അങ്ങിനെ ..പദ്മരാജന്റെ ഗന്ധര്‍വനൊക്കെ പറയില്ലേ .....മാനാകാനും മയിലാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ധം പോലും വേണ്ടാത്ത ... somehow അങ്ങിനെ ..."

"എന്നാല്‍ അവസാനം പറഞ്ഞത് ഒന്നാവൂ ...പെട്ടെന്ന് ... "

അപ്പോള്‍ കര്‍ട്ടന്‍ ഉയര്‍ത്തി പറപ്പിച്ചു കൊണ്ട് പാലപൂവിന്റെ ഗന്ധമുള്ള ഒരു കാറ്റ് ഒഴുകി പരന്നു ....കീ ബോര്‍ഡില്‍ തൊട്ടിരുന്ന വിരലുകളിലൂടെ ഒരു കുളിരാര്‍ന്ന തരിപ്പ് കവിളിലേക്കു പടര്‍ന്നു ...പാതി അടഞ്ഞ മിഴികളോടെ പിന്നിലേക്കു ചാഞ്ഞിരിക്കുമ്പോള്‍ ...വിടര്‍ന്ന താമരകള്‍ നിറഞ്ഞ ഒരു നീലതടാകം മനസ്സില്‍ നിറഞ്ഞു ..

കാലില്‍ തടഞ്ഞ എന്തോ ഒന്ന് മറിഞ്ഞു ....ഒന്ന് പകച്ചു തിരിഞ്ഞു നോക്കുമ്പോള്‍ .. തൊട്ടടുത്ത കട്ടിലില്‍ ഉണ്ണിയും മോളും നല്ല ഉറക്കത്തിലാണ് ..കമ്പ്യൂട്ടര്‍ ഓഫായിരിക്കുന്നു..കാലു തട്ടിയത് ഇന്‍വര്‍റ്ററിലായിരുന്നു .

*****************************************

എങ്ങോട്ടൊക്കെയോ നീണ്ടു തിരിഞ്ഞു പിരിയുന്ന വഴികള്‍ ...
റിവര്‍ റോഡ്‌ ...ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ റോഡ്‌ ...കാനോന്‍ ഷെഡ്‌ റോഡ്‌ ..അങ്ങിനെ ..ഇതെല്ലാം എങ്ങോട്ടാവും പോവുക ..ആളുകള്‍ ..വഴി നിറഞ്ഞു പോകുന്നു... എങ്ങോട്ടാവും ഇവരെല്ലാം..ഇത്ര ധൃതിയില്‍ ...ആ വലിയ ബാഗുമായി നടന്നു പോവുന്ന സ്ത്രീ ഏതാണ്ട് സമപ്രായക്കാരിയാണ് കൂടെ കുട്ടിയും... മോളുടെ പ്രായം കാണും ... എന്താവും അവര്‍ ഇപ്പൊ ചിന്തിക്കുക ..?

എപ്പോഴും ഒരേ വഴി ...എന്റെ വീട്ടിലേക്കു ....ഉണ്ണിയുടെ വീട്ടിലേക്കു ...പിന്നെ തിരിച്ചും ..ഒരേ വശത്ത് തന്നെ നോക്കിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും ..അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴും അതേ കാഴ്ചകള്‍ തന്നെ .... ..പിന്നെ ഇടയ്ക്ക് ഒന്ന് ചുറ്റിലും കണ്ണ്ഓടിക്കണം ..ഉണ്ണി എപ്പോഴും ഫോണില്‍ തന്നെയാവും ..ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പോലീസ് പിടിക്കില്ലേ ...ഒരു കരുതല്‍ ...

വിദേശത്തുള്ള ബന്ധുക്കള്‍ എപ്പോഴും ചാറ്റ് റൂമില്‍ ഉണ്ടാവില്ല ...ഒരു കൌതുകം ..പതിയെ ...വളര്‍ന്നു
പലരും ...എങ്ങോട്ടോ ..നടന്നു പോകുന്ന വഴികളിലെ യാത്രികര്‍ അവരുടെ ചിന്തകള്‍ ..പരസ്പരം ചേര്‍ന്നത് എത്ര വേഗം ...

ഒറ്റയ്ക്കായ ചാറ്റ് റൂമില്‍ മജിഷ്യന്‍ വന്നത് വിസ്മയങ്ങളുടെ വസന്തവുമായാണ്...അയാളുടെ വാക്കുകളില്‍ ഇത് വരെ അറിയാത്ത പ്രണയത്തിന്റെ കിനാകാഴ്ചകള്‍ തങ്ങി നിന്നു ... അന്ന് അയാള്‍ പറഞ്ഞത് പോലെ തന്നെ രാത്രി മിന്നാമിനുങ്ങുകള്‍ മുറിയില്‍ വന്നു ..പിറ്റേന്ന് രാവിലെ ചിത്രശലഭങ്ങളും ...ഓരോ നിമിഷവും സ്വയം തിരിച്ചറിയുകയായിരുന്നു ..ഇന്നലെകളില്‍ നിന്നും നിറം വാര്‍ന്നുപോയ ദിനരാത്രങ്ങളിലേക്ക് .... ഇത് വരെ കാണാത്ത തുടിക്കുന്ന നിറ ചാര്‍ത്തുകള്‍ .....ഒറ്റയ്ക്കാവുന്ന പകലുകള്‍ക്കായി കാത്തിരുന്നു .....പാരിസില്‍ നിന്നും ..ബാങ്കോക്കില്‍ നിന്നും .....ഈഫെല്‍ ടവറില്‍ നിന്നും... പട്ടയയിലെ ഉത്സവരാത്രികളിലും..എന്നെയോര്‍ക്കുന്ന, ഉള്ളിലെവിടെയോ കിനിയുന്ന സ്നേഹം തേടിയെത്തി .....


************************************************************
ഒരു രാത്രി ഉള്ളില്‍ തിരതല്ലിയ സ്നേഹം തൊട്ടു വിരിച്ചത് ഒഴുകിയെത്തിയ പാലപൂഗന്ധം തന്നെയാണ് ...മിടിക്കുന്ന ഹൃദയവുമായി ഫോണില്‍ ചെവിയോര്‍ത്തു വിളിച്ചു
"ഹല്ലോ" ........
അടക്കിയ ശബ്ദം ദൂരങ്ങള്‍ താണ്ടി അയാളുടെ തിളങ്ങുന്ന രാത്രികള്‍ വിടരുന്ന നഗരത്തിലെത്തി.

വെളിച്ചം മങ്ങിയ മദ്യശാലയുടെ ഒരു ഭാഗത്ത് ... .താളം മുറിഞ്ഞുപാടുന്ന ഏതോ ഗാനം ...ഒരു രാത്രിയുടെ ഉത്സവം അവസാനിപ്പിച്ച് വേദി വിട്ടോഴിയുന്നവര്‍ ...

" ഓക്കേ മജിഷ്യന്‍ ...സീ യു tomorrow ..."

"ബൈ..my ...rasputin ..." പാതി ബോധത്തില്‍ ഒരു യുവതി അയാളുടെ ചുണ്ടില്‍ മുഖം അമര്‍ത്തി ...

"ബൈ ഡിയര്‍ "

കൂടെ വന്നവര്‍ അവളെ അയാളില്‍ നിന്നും വലിച്ചടര്തി ..
മുന്നിലെ ഗ്ലാസില്‍ ...ചുവന്ന മദ്യപാളി പതിയെ രണ്ടാം പാതിയിലേക്ക് നിറം പരത്തുന്നു ...അരണ്ട വെളിച്ചത്തില്‍ രണ്ടു പേരും ആ ഗ്ലാസ്സിലേക്ക്‌ നോക്കിയിരുന്നു ..അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു .

"statesil എല്ലാവരും കൂടെ ഉള്ളപ്പോഴും I feel lonely ....ചാറ്റ് റൂമില്‍ നിന്റെ ഐക്കണ്‍ കാണാതെ വരുമ്പോള്‍ ആദ്യമൊക്കെ ...Its really hard
" നിന്റെ phone respond ചെയ്യതാവുംപോ ഒക്കെ I feel ......its really hard ..i dont know how..to... "

"നിനക്കറിയാല്ലോ..I am a magician ...ഒരു ഹോട്ടലില്‍ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ..ഒരു കണ്‍ട്രിയില്‍ നിന്നും മറ്റൊരു ...നാട്ടിലേക്കു ...ഇതിനിടയില്‍ ...ഞാന്‍ എത്ര ആഗ്രഹിച്ചാലും ... ഈ ബന്ധങ്ങളെ ഒരു പോലെ നിലനിര്‍ത്തുവാന്‍ കഴിയില്ല .. ... "

"നീ എന്ത് മാജിക്കാണ് എന്നോട് ചെയ്യുന്നത് ..?"

"ഇതൊന്നും എന്റെയല്ല ... ജീവിതത്തിന്റെ മാന്ത്രികതയാണ്...
ഇഷ്ടമുള്ള കാഴ്ചകള്‍ സ്വന്തമാവാന്‍ ...കൈവേഗത്തില്‍ മറച്ചു പിടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരിനെ മനസ്സാല്‍ മറച്ച്....ആഗ്രഹങ്ങള്‍ അന്തരീക്ഷത്തില്‍ നിന്നും ആവാഹിച്ചു മുന്നിലേക്ക് നീട്ടുന്ന അത്ഭുതകാഴ്ചകള്‍ ,നിറഞ്ഞ വിസ്മയത്തോടെ നാം ഏറ്റുവാങ്ങുന്നു .. .....thats what I mean .. "

പ്രതീക്ഷിക്കാതെയെത്തിയ ഒരു അതിഥിയെ പോലെ ഒരു ringtone മുഴങ്ങി
അയാള്‍ ശബ്ദം താഴ്ത്തി .

"എന്താ ഈ പാതിരാത്രിയില്‍ ..."

"എനിക്ക് വിളിക്കാന്‍ തോന്നി..."

"ഇപ്പൊ എവിടെയാണ് നീ .... "

മോഹിപ്പിക്കുന്ന ഘനമുള്ള ശബ്ദം...ഒരിട നിശബ്ദതയ്ക്കു ശേഷം പറഞ്ഞു,
...
"ഇവിടെ ഈ നഗരത്തില്‍ രാത്രി മോഹിപ്പിച്ചു തുടങ്ങുന്നേ ഉള്ളു .....ഇപ്പൊ ഹോട്ടലില്‍ ഒരു ഫ്രെണ്ടിനോപ്പം .."

"ഏതു ഫ്രണ്ട് ..?"

"ഞാന്‍ പറഞിട്ടില്ലേ.... മാലിനി ...അമേരിക്കയില്‍ നിന്നും വന്നു ....അവളോടൊപ്പം ..."

ഫോണ്‍ കട്ടായി ..

"ആരാണത്‌ ..? "

മാലിനിയുടെ മുഖത്ത്‌ ആകാംഷ ..

"ഒരു ഫ്രണ്ട് ..നീയറിയില്ല ..."

അവളുടെ മുഖത്ത് നിന്നും ശ്രദ്ധ തെറിച്ചു പോയ അയാളുടെ കണ്ണുകളില്‍ ബാര്‍ ലൈറ്റ് വിചിത്രങ്ങളായ നിറങ്ങള്‍ വരച്ചു ..

.."i dont know how to express it .നീ എന്നിലേക്ക്‌ ...ഇത് പോലെ ...inseperable .....................ആവുന്നു ....."

"ഈ അലിഞ്ഞു ചേരുന്ന മദ്യം പോലെ ..? "

അവന്‍റെ കണ്ണുകള്‍ ആര്‍ദ്രമായി ...അവളുടെ കണ്ണുകളിലേക്കു തറച്ചു നോക്കി കൊണ്ട് ആ ഗ്ലാസിലെ ഇനിയും ലയിച്ചു തീരാത്ത ചുവന്ന പാളിയിലേക്ക് വിരല്‍ താഴ്ത്തി ....

" ഞാന്‍ നിന്നിലേക്ക്‌ എന്നെയാണ് പകരുന്നത് ...."

അവളിലേക്ക്‌ നീട്ടിയ വിരലില്‍ രക്തം.... കൊഴുത്ത തിളക്കത്തോടെ ഒരു തുള്ളി ..ടേബിള്‍ ക്ലോത്തിലേക്ക് വീണലിഞ്ഞു ......ചുവന്നു തുടുത്ത അവളുടെ മുഖം വിളറിയത്.. പാതി ചുണ്ടില്‍ അവശേഷിച്ച ചിരിയോടെ നോക്കി

" ഇത് നിന്നിലേക്ക്‌ ഒഴുകുന്ന ഞാനാണ് ... ഈ ഓരോ തുള്ളി ചോരയിലും നീ ചേര്‍ന്നിരിക്കുന്നു "...
അയാളുടെ വാക്കുകള്‍ ഒരു മന്ത്രവാദിയെ പോലെ പൊട്ടിച്ചിരിയിലേക്ക് അവസാനിച്ചു
"നീ ......................... "
വാക്കുകള്‍ക്ക് വേഗം കുറഞ്ഞു പോവുകയായിരുന്നു
നീല രാത്രി നിയോണ്‍ ലൈറ്റിലേക്കു ലയിച്ചു തുടങ്ങുന്നു ...

*****************************************************************

"എന്താണ് ചാറ്റ് റൂമില്‍ വരാതിരുന്നത്...? ......... മൊബൈല്‍ ഫോണ്‍ ഓഫാക്കിയത്..? "

"എനിക്ക് അങ്ങിനെ തോന്നി ..ആ രാത്രിക്ക് ശേഷം .. "മറുപടിയില്‍ നീരസ്സം

" ഓ ആ രാത്രി ..മാലിനി തിരിച്ചു പോയി ...പതിവ് കരച്ചിലുകള്‍ക്ക് ശേഷം ..."

"അതാണോ എന്നെ വീണ്ടും തേടി വന്നത് "

"എത്ര ദിവസ്സമായി ...ആ രാത്രി കഴിഞ്ഞു എല്ലാ ദിവസ്സവും ഞാന്‍ നിന്നെ വിളിച്ചു but നീ ...respond ചെയ്തില്ല "I really miss you these days...
....നിന്നെ പോലെ സ്നേഹത്തിന്റെ സാന്നിധ്യം അവശേഷിക്കാതെ പോകുമ്പോഴൊക്കെ.... ഈ കമ്പ്യൂട്ടറിന്റെ ചതുര വെളിച്ചം ....
എന്നെ അസ്വസ്ഥനാകാറുണ്ട്...ചതുരങ്ങള്‍ ..നിര്ജീവമായവയുടെ പ്രതീകങ്ങളാണ് ..."

"അതെന്താ അങ്ങിനെ "

ഒരിക്കലും അയാളില്‍ നിന്നും ഉണ്ടായിട്ടില്ലാത്ത പ്രസന്നത നഷ്ടപെട്ട വാക്കുകളില്‍ അസ്വസ്ഥമാക്കുന്ന വിഷാദം ചേര്‍ന്നിരുന്നു .

" എന്റെ പപ്പാ എന്നും ലോകത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊന്നിലേക്ക്‌ വിശ്രമമില്ലാതെ പറന്നു ...എപ്പോഴോ ഈ നഗരത്തിലെ ഒരു ഫ്ലാറ്റിലേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് വന്നു ...ഞങ്ങളിലേക്കും മാജിക്‌ കുത്തിവച്ചു ....പിന്നീട് എപ്പോഴോ അത്ര പ്രായമോന്നുമായിരുന്നില്ല പപ്പയ്ക്ക് ....ഫ്ലാറ്റിന്റെ ചതുരങ്ങളിലേക്ക്...പിന്നീട് കിടപ്പ് മുറിയിലേക്ക് ...പിന്നീട് കട്ടിലിന്റെ ഇത്തിരി ചതുരത്തിലേക്ക്‌ ...പിന്നീട് ആറടിയുടെ ഏകാന്തതയ്ക്ക് ..കൂടുതല്‍ ഒന്നും നല്കാനുണ്ടായിട്ടുണ്ടാവില്ല ......അത് ചതുരങ്ങളുടെ സ്വാഭാവികമായ പരിണാമം ..."

"ഇതെന്താ ഇപ്പൊ ഇങ്ങിനെയൊക്കെ..എന്ത് പറ്റി ..?"

"എനിക്കറിയില്ല നിന്നോട് ഇങ്ങിനെയൊക്കെ പറയണം എന്ന് വിചാരിച്ചില്ല ...സ്നേഹത്തിന്റെ ശൂന്യത ...ചതുരങ്ങള്‍ എന്നെ ഓര്‍മിപ്പിക്കുന്നു "" നീ രാത്രി ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍ ....ഞാന്‍ സെല്‍ ഫോണിന്റെ ചതുര ആകൃതി ശ്രദ്ധിച്ചു തുടങ്ങി ... ..പിന്നെ നിന്റെ ഐക്കണ്‍ നഷ്ടമായ ചാറ്റ് റൂമും ..മോണീട്ടര്‍ സ്ക്രീനിനും ചതുരം ...... "

"പക്ഷെ ഞാന്‍ മാത്രമല്ലല്ലോ .... ? "മറുപടിയില്‍ പരിഭവം അറിയാതെ വന്നു ..

"പലരും ................പലരും ..ശരിയാണ് പക്ഷെ നീ ....എനിക്കറിയില്ല ...നീ ....something so precious to me ...
ഞാന്‍ ചതുരങ്ങളിലേക്ക് തിരിച്ചു പോവാതിരിക്കാന്‍ എനിക്ക് നീ .....വേണം.... ഒരു ....ha your presence some how ......."

മറുപടിയായി ഒന്നും പറയാതെ .പിന്നീട് വിളിക്കാം എന്ന് മാത്രം പറഞ്ഞു ...ആ ശബ്ദതിലെവിടെയോ ..ഹൃദയത്തിലേക്ക് ഒരു നേര്‍ത്ത വേദന കൊരുത്തു വച്ചതായി തോന്നി ....എവിടെയോ ഒരു ഹൃദയത്തില്‍ എന്റെ സാന്നിധ്യം സ്നേഹത്തിന്റെ തണല് കാണുന്നു ..
അപ്പോള്‍ ചുവരില്‍ തൂക്കിയ ചിത്രങ്ങളില്‍ .. കണ്ണാടി ചതുരങളില്‍ മരവിച്ചു ഫോസ്സിലുകളായ മുഖങ്ങള്‍ കണ്ടു ..കാറുകള്‍ ...കുറുകെയും നീളെയും പായുന്ന ജീവിതങ്ങളെ തൊടാതെ അടച്ചു പൂട്ടിയ ചതുര പെട്ടികളാവുന്നതും...

***************************************************************

"ഞാന്‍ നിന്റെ നാട്ടിലൂടെ കടന്നു പോവുന്നു നാളെ " അയാളുടെ ശബ്ദത്തില്‍ അത്ഭുതം ഒളിച്ചിരുന്നു.

"അപ്പോള്‍ നാം തമ്മില്‍ കാണില്ലേ ..?" ചോദ്യം അറിയാതെ ഉണര്‍ന്ന വേദനയുടെതായിരുന്നു

"നാം എത്രയോ ജന്മങ്ങളായി കാണുന്നവരാണ് ...ഈ ജന്മത്തില്‍ നാം കാണില്ലെന്ന് തോന്നുന്നു "

"എനിക്ക് .......എപ്പോഴാണ് ഇവിടെ എത്തുക ഇവിടത്തെ സ്റ്റേഷനില്‍ ?"...............

എല്ലാം ഓര്‍മയില്‍ ചേര്‍ത്തു....നാളെ മൂന്ന് മണി യ്ക്ക് ...

***********************************
റെയില്‍വേ സ്റ്റേഷന്റെ അപരിചിതത്വം അവളെ അലട്ടിയില്ല ...ഉന്മാദം വിടര്‍ന്ന കണ്ണുകളുമായി അപ്പോള്‍ പ്ലാറ്റ്‌ഫോമിലേക്ക് വന്നു ചേര്‍ന്ന ട്രെയിന് നേര്‍ക്ക് ഓടി എത്തി ആദ്യം കണ്ട കംപാര്‍ട്ട്മെന്ടിലേക്ക് കയറുമ്പോള്‍ അവളെ തേടിയെത്തി തിരിച്ചറിയുന്ന കണ്ണുകളെയാണ് അവള്‍ തിരഞ്ഞത് ...ദീര്‍ഘ യാത്രികരുടെ നിസംഗമായ നോട്ടങ്ങളില്‍.. തിരക്ക് പിടിച്ചോടുന്ന ആള്‍കൂട്ടത്തില്‍ ... ഓരോ കംപര്‍ത്മെന്റുകളിലൂടെ കടന്നു ഓരോ കണ്ണുകളിലും വശ്യമായ ആ മാന്ത്രികത തിരഞ്ഞു ..അവള്‍ മുന്നോട്ടു നടന്നു കൊണ്ടേയിരുന്നു ......
**********************************

"ഇവള്‍ ഇതെവിടെയാ ..ഉറങ്ങുകയാവും ബോധമില്ലാതെ ,,,,,"

"ഈ അമ്മയുടെ ഒരുറക്കം "ദേഷ്യം നടിച്ചു കുട്ടിയും പ്രതികരിച്ചു ...

ഉണ്ണി അടഞ്ഞു കിടന്ന ഗേറ്റിലേക്ക് നോക്കി ദേഷ്യത്തില്‍ ഹോണ്‍ നിര്‍ത്താതെ മുഴക്കി കൊണ്ടിരുന്നു .. മഴ പൊടിഞ്ഞു മാറിയ ഈറന്‍നനവ് ചുറ്റിലും പച്ച പടര്‍പ്പുകളില്‍ ബാക്കിയായിരുന്നു ..

അപ്പോള്‍ ആകാശത്ത്‌ തെളിഞ്ഞ മഴവില്ലിനെ ചുറ്റി, ഒരു തീവണ്ടി മേഘം പോലെ വെളുത്ത പുക വമിപ്പിച്ചു മുന്നോട്ടു പോയ്കൊണ്ടിരുന്നു ....

************************************************************

***********************************************************

പ്രണയകഥ -1 ,പ്രണയകഥ -2സര്‍പ്പസുന്ദരി നിധി , ആരണ്യകം - ഒരു പെയിന്റിംഗ്,

Wednesday, July 15, 2009

ചെറായി- ചില ചെറായി ചിത്രങ്ങള്‍

മഴപെയ്തുതോര്‍ന്ന ഒരു പകല്‍ - ചെറായി ബീച്ച് .






ചിരിച്ചടുക്കുകയും ഒന്ന് തൊട്ടു പിന്‍വലിഞ്ഞും കടലിന്‍റെ കളികള്‍ ..

കടലിന്‍റെ കിന്നാരങ്ങളോട് മൂളി തലയാട്ടി ..







പലപ്പോഴായി എടുത്ത ചില ചെറായി ചിത്രങ്ങള്‍




About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..