Friday, June 1, 2018

സംഗീതം ഇഷ്ടമേയല്ലാത്ത ഒരു കുട്ടി

ഒരു കുട്ടിയുണ്ടായിരുന്നു സംഗീതം ഒട്ടുമേ ഇഷ്ടമേയല്ലാത്ത ഒരു കുട്ടി .വിശേഷദിനങ്ങളിലെ  പള്ളിപ്പാട്ടുകളിൽ നിന്ന് രക്ഷതേടാൻ തൂണുകൾക്കിടയിൽ അവൻ ഒളിച്ചു നിന്നു .

വിചിത്രസംഗീതത്തിനു ചുവടുവച്ചു എല്ലാകുട്ടികളും പൈഡ് പൈപ്പറുടെ പിന്നാലെ പോയപ്പോഴും കുട്ടി മരങ്ങൾക്ക് പിന്നിൽ ഒളിച്ചിരുന്ന് അവർ മലകടന്നു പോവുന്നത് നോക്കി നിന്നു .

പിന്നെ മറഞ്ഞുപോയ  ഓരോ കുട്ടിയുടേയും കഥ അവൻ പലപ്പോഴും ഓർക്കാൻ തുടങ്ങി .

പിന്നെ പിന്നെ അവൻ കഥകളുടേയും ഓർമ്മകളുടെയുമിടയിൽ മാഞ്ഞുപോയി 

Sunday, March 25, 2018

ദർശൻ

കടമ്പ്മരങ്ങൾ യമുനയിലേക്കു പൊഴിച്ചിട്ട
ഓരോ പൂവിതളും ഓളങ്ങളോട് ചോദിച്ചു
നിങ്ങളെന്റെ കണ്ണനെ കണ്ടോ
ആർക്കും പിടികൊടുക്കാത്ത മായാവി
നിന്നെ കാത്തു കാത്തു.....
യമുന ഹൈവേയിൽ നിന്നും വൃന്ദാവനത്തിലേക്കു വഴി തിരിഞ്ഞപ്പോൾ എന്തുകൊണ്ടോ ഈ വരികൾ മനസ്സിൽ വന്നു .
ഫെബ്രുവരിയുടെ അവസാനദിനങ്ങളിലെ സായാഹ്നം ,വിളവെടുപ്പു കഴിഞ്ഞ ഉരുളക്കിഴങ്ങു കൃഷിയിടങ്ങളിൽ കുട്ടികൾ കളിക്കുന്നു .
പൊടിപാറുന്ന വഴിയിൽ അലഞ്ഞു തിരിയുന്ന പശുക്കളും മറ്റു നാൽക്കാലികളും .വഴിയരുകിൽ അമ്പലങ്ങളുടെയും ഗോശാലകളുടെയും നിര . ,സന്യാസിമാർ ,വിദേശികൾ ,ഭക്തർ ,മാലിന്യ കൂനകൾ .
വഴിത്തിരിവുകൾ കഴിഞ്ഞപ്പോൾ ഒരു പുരാതനമായ കോട്ടയും മനോഹരമായ കൊത്തളങ്ങളും കണ്ടു അതോടു കൂട്ടി ചേർത്ത്
ആളുകൾ താമസ സ്ഥലങ്ങൾ പണിതിരിക്കുന്നു .കാലങ്ങളെ കൂട്ടിച്ചേർത്ത കൊളാഷു പോലെ , ഏതോ ഒരു കാലത്ത് യമുനയുടെ തീരത്തു പ്രൗഢിയോടെ നിന്നിരുന്നു ഒരു കോട്ടയാണ് വശങ്ങളിൽ സ്നാന ഘട്ടങ്ങൾ .,കോട്ടയോട് ചേർന്ന് ഒരു ഉയർന്ന ഭാഗത്തുള്ള ക്ഷേത്രം ,ചവിട്ടുപടികൾ .വാനരക്കൂട്ടങ്ങൾ
യമുന കുറച്ചു ദൂരേയ്ക്ക് മാറിയാണ് ഇപ്പോൾ ഒഴുകുന്നത് .
പഴയ കല്പടവുകൾക്ക് അരി കിലായി കടമ്പ് മരങ്ങൾ. .ഡ്രൈവർ വണ്ടി നിർത്തി അയാൾക്ക്‌ പരിചയമുള്ള ഒരു ഗൈഡിനെ കണ്ടു പിടിച്ചു ..
"മൊബൈൽഫോൺ സൂക്ഷിച്ചോളൂ കുരങ്ങന്മാർ തട്ടിയെടുക്കും "
ഗൈഡ് ആദ്യം തന്നെ സൂചന തന്നു .
നീണ്ട യാത്രയുടെ ക്ഷീണവും കൃഷ്ണനെ കുറിച്ചുള്ള അജ്ഞതയും കൊണ്ട് കൂടെയുള്ള വിദേശ സുഹൃത്തുക്കൾ കൂടെ വന്നില്ല .
"ആദ്യം കടമ്പ് മരങ്ങളും ഗലികളും പിന്നെ ക്ഷേത്രവും കാണാം "
"ഇതാണ് ആ കടമ്പ് മരം " ഒരു കടമ്പു മരം തൊട്ടു കൊണ്ട് ഗൈഡ് വിവരണം തുടങ്ങി "ഈ മരത്തിലിരുന്നാണ് കണ്ണൻ ഗോപിക മാരുടെ വസ്ത്രങ്ങൾ മോഷ്ടിച്ചിരുന്നത് " കഥ വിവരിക്കുവാൻ ഗൈഡ് താല്പര്യപ്പെട്ടെങ്കിലും സഹയാത്രികകൾ അത്ര താല്പര്യം കാണിക്കാതിരുന്നതിനാൽ അടുത്ത സ്ഥലത്തേയ്ക്ക് നീങ്ങി ഗലികൾ ..."ഈ ഗലികളിൽ ഒളിച്ചിരുന്നാണ് കണ്ണൻ ഗോപികമാരുടെ വെണ്ണ മോഷ്ടിച്ചിരുന്നത് "
എന്നിട്ട് ഞങ്ങളോടായി ചോദ്യം ""ക്യാ ചുരായ ""
"മഖൻ ചുരായ " നഴ്‌സറി കുട്ടിയെപ്പോലെ മറുപടി കൊടുത്തു
നന്ദഗോപാലിനു മൂന്ന് ലക്ഷം പശുക്കൾ ഉണ്ടായിരുന്നുവെന്നും അയാൾ ഹിന്ദിയിൽ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായി .
സമയം കുറവാണ് സന്ധ്യയാവുന്നു ചൂടിൽ പകൽ മുഴുവൻ അലഞ്ഞതിന്റെ ക്ഷീണവും
"ഇതൊന്നും പഠിക്കാനല്ല അടുത്ത സ്ഥലം വേഗം കാണിച്ചു തരൂ "
ഒരു സഹയാത്രിക ചൂടായി തുടങ്ങി
മന്ദിർ പാസ് ഹേയ് ന ..ദർശൻ ..
ഏതായാലും ഇവിടെവരെ എത്തിയതല്ലേ ദർശൻ കൂടി ആവാം
ഗലികൾക്കിടയിലെ ഒരു മന്ദിരം. ഞങ്ങളെ കടന്നു ഒരു പ്രായം ചെന്ന തീർത്ഥാടകരുടെ ഒരു സംഘം ദർശനത്തിനായി മന്ദിരത്തിൽ പ്രവേശിച്ചു
"രാധേ മാ .." അവർ ജപിച്ചു കൊണ്ടേയിരുന്നു
വൃന്ദാവനത്തിൽ രാധയാണ് മന്ത്രം
സ്വാമിജി ചന്ദ്രസ്വാമിയെപോലെ ഒരാൾ കർട്ടനിട്ടു മറച്ച ഒരു ഭാഗത്തിരുന്നു .ഗൈഡിനെ നോക്കി ഒന്ന് തലയാട്ടി പിന്നെ ഹിന്ദിയിൽ പറഞ്ഞു തുടങ്ങി .""ദർശൻ തുടങ്ങിയാൽ കഴിയുന്നതുവരെ ആരും എഴുന്നേൽക്കരുത് അത് വലിയ ദോഷങ്ങൾ ഉണ്ടാക്കും "
ഞങ്ങൾ മൂന്നുപേരും ദർശനം ആദ്യം കണ്ടു മടങ്ങാൻ മുന്നിൽ തന്നെയിരുന്നു.സ്വാമിജി ഒരു മണിയടിച്ചു കൊണ്ട് കർട്ടൻ മാറ്റി
അഞ്ചു പ്രതിമകൾ അവ ആരെല്ലാമാണെന്നു വിവരിച്ചു തുടങ്ങി .
കുറച്ചു നേരം ഭക്തിഭാവത്തോടെ അവിടെയിരുന്നു .
വിവരണം പാതിയും മനസ്സിലാവാതെ തലയാട്ടി .അവർ ചെയ്‌യുന്ന കാരുണ്യ പ്രവർത്തികളെക്കുറിച്ചും വിവരിക്കുന്നുണ്ടായിരുന്നു .
""ഇനി പ്രത്യേക പ്രാർത്ഥന""
സഹയാത്രിക കൃഷ്ണഭക്ത ആദ്യം തന്നെ കൈനീട്ടി
സ്വാമിജി കൈ പിടിച്ചു കണ്ണുകൾ അടച്ചു അച്ഛന്റെയും അമ്മയുടെയും പേരുകൾ ചോദിച്ചു
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
പിതാ ..ഓർ മാതാ കെ നാം സെ മേ വാദഹ് കർത്താഹും പന്ദ്രഹ് ഹസാർ പച് പന് ........
കുറച്ചു പഞ്ചസാര മിഠായി ഒരു ചുരുണ്ട പത്ര കടലാസ്സിൽ പൊതിഞ്ഞു കയ്യിൽ കൊടുത്തു .
അടുത്തത് എന്റെ ഊഴം
ഞാൻ സ്വാമിജിയുടെ അരികിലേക്ക് നിരങ്ങി നീങ്ങി .
സംശയദൃഷ്ടിയോടെയല്ലേ അയാൾ എന്നെ നോക്കുന്നത് എന്ന് ഞാൻ സംശയിച്ചു .
പിതാ കാ നാം
പഴയ മാനേ ഭാഗ്യം ജരെ മനസ്സിലോർത്തു
"ജയകൃഷ്ണൻ "..ഒന്നു പതറിയോ
മാതാ
അയൽവാസി
വത്സല
അയാൾ ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നുണ്ടോ
മക്കൾ ?
അത് പിന്നെ തിരിച്ചറിയാനാകാത്ത പേരുകളായത് കൊണ്ട് സത്യം തന്നെ പറഞ്ഞു അതിന്റെ ഒരു ആത്മവിശ്വാസം തോന്നി .
അതേ രംഗം
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
ബാച്ചോ പിതാ ..ഓർ മാതാ കെ നാം സെ മേ വാദഹ് കർത്താഹും പന്ദ്രഹ് ഹസാർ പച് പന് ........
കുറച്ചു പഞ്ചസാര മിഠായി
അടുത്ത സഹയാത്രിക അസ്വസ്ഥതയോടെ കടന്നിരുന്നു .
""ഏതു നിവേദ്യം വേണം ലഡു .പശു പാലൻ.?"
""ലഡു "
സ്വാമിജി പറഞ്ഞു പന്ദ്രഹ് ഹസാർ പച് പന്
ഹൌ മച്ച് ..ഇൻ ഇംഗ്ലീഷ്
15055 ...!!!
വാഗ്‌ദാനം നൽകിയ ഞങ്ങൾ പരസ്പരം ഞെട്ടി നോക്കി .
ഐ വോണ്ട് ഗിവ് ..സഹയാത്രിക ചാടിയെമേം ഴുന്നേറ്റു
ഉദ്‌നാ മത്
തിരിഞ്ഞു നോക്കുമ്പോൾ കൂടെ ഭജിച്ചിരുന്ന ഭക്തസംഘം നിരങ്ങിയും മുട്ടിലിഴഞ്ഞും വാതിൽ കടന്ന് ഓടി രക്ഷപ്പെടുകയാണ് .
ഞങ്ങൾ മൂന്നുപേരും മാത്രം സ്വാമിജി കൈ നീട്ടുകയാണ്
ഹിന്ദി അക്കങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട വിജയ ലക്ഷ്മി ടീച്ചറുടെ മുഖം തെളിഞ്ഞു വരുന്നു .
""പൈസ നഹി ഹേ ഹമാരാ പാസ് ..കാർ സെ ..""
സാരമില്ല ഞങ്ങൾ രണ്ടു പേരുടെയും കഴുത്തിൽ ഒരു തിളങ്ങുന്ന തുണി വച്ചു തന്നു . രസീതി എഴുതി ഗൈഡിന്റെ കയ്യിൽ കൊടുത്തു
കാറിൽ നിന്നും പൈസ വാങ്ങി വരുവാൻ ഏർപ്പാടാക്കി .
കഴുത്തിൽ തുണിയും കയ്യിൽ കടലാസ്സു പൊതിയുമായി
തടവുകാരാക്കപ്പെട്ട ഭാവത്തിൽ ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .
ഡ്രൈവർ സുരേഷേട്ടന്റെ അടുത്തെത്തുന്നത് വരെ നിശബ്ദത മാത്രം
പൈസ കൊടുക്കാതെ പോയാൽ എന്താവും ഉണ്ടാവുക ഹിന്ദി ,യൂ പി ,മതം ,ഇടി ...
"ഇയാൾ ഞങ്ങളെ ഒരു സ്വാമിയുടെ അടുത്തു കൊണ്ടുപോയി സംഭാവന ചെയ്യിപ്പിച്ചു ചേട്ടാ "
സുരേഷേട്ടൻ ഉഷാറായി
ലോക്കൽ ഹിന്ദിയിൽ ഗൈഡ് ചെക്കനോട് രണ്ടു പറഞ്ഞു
പിന്നെ ഞങ്ങളോട് വേഗം കാറിൽ കയറാനും പറഞ്ഞു .
യേ ത്തോ മന്ദിർ കി ബാത്ത് ഹൈ
ഗൈഡ് പിന്നെയും പറഞ്ഞു കൊണ്ടിരുന്നു .
രസീതി അവന്റെ കയ്യിൽ തന്നെ തിരിച്ചു കൊടുത്ത് സുരേഷേട്ടൻ കാർ എടുത്തു .ബഹളം കേട്ടുണർന്ന വിദേശികളോട് എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾ പറഞ്ഞില്ല .
പൊടി പറത്തി കൊണ്ട് കാർ ഓരം ചേർന്നോടിയ പന്നി കൂട്ടങ്ങളേയും പോത്തുകളേയും പിന്നിട്ടു ഹൈവേ യിലേക്ക് പാഞ്ഞു വഴിമുടക്കുന്ന നാൽക്കാലികളെ ശപിച്ചു കൊണ്ട് ആരെങ്കിലും പിന്തുടര്ന്നുണ്ടാവുമോ എന്ന പേടിയോടെ
കുറേ നേരം തിരിഞ്ഞു നോക്കികൊണ്ട്‌ യാത്ര തുടർന്നു .

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..