Friday, August 8, 2008

പാലങ്ങള്‍

കഴിഞ്ഞ ദിവസ്സം ബോള്‍ഗാട്ടി വരെ പോയപ്പോഴാണ് എന്തൊരു മായാജാലമാണ് സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടത്‌ ...തൊണ്ണൂറുകളുടെ തുടക്കത്തില്‍ ..മുളവുകാട് ഒരു രക്തസാക്ഷി ദിനതോടനുഭന്ധിച്ചു (വ്യക്തി പരമായ കാരണത്താല്‍ തന്റെ സുഹൃതിനാല്‍ കൊല്ലപെട്ടതാണെന്ന് കോടതി കണ്ടെത്തിയതോടെ ..മത്സരം പിന്നീട് ഉണ്ടായില്ല ) അവിടെ മല്‍സരത്തില്‍ പങ്കെടുക്കാനാണ്‌ നമ്മുടെ നാടക സംഘം സ്ഥലത്തെത്തിയത് നാടക രക്തം തുടിക്കുന്ന യുവ സംഘം ..പാര്ട്ടി തോരണങ്ങളും ..ചുവപ്പന്‍ മുദ്രവക്യന്ങളും പടയണിയും ആവേശത്തോടെ പലവട്ടം രക്തസാക്ഷികള്‍ സിന്ദാബാദ് വിളിച്ചുപോയി . ഉഗ്രന്‍ പ്രസംഗങ്ങള്‍..പട്ടിണി ..പരിവട്ടം .പ്രദിക്ഷെദം.. . അനുസമരണ യോഗം നീണ്ടു .. ..ആളൊഴിഞ്ഞു തുടങ്ങുന്നതിനു തൊട്ടു മുമ്പു മഴ പെയ്തു തുടങ്ങി ..


നാടക മത്സരം തുടങ്ങി ..ഒന്നാം നാടകം ..കണ്ടു നിരാശരായി സ്ത്രീ ജനങ്ങള്‍ കൂട്ടമായി സ്ഥലം ഒഴിഞ്ഞു . രണ്ടാം അവസരം നമുക്കായിരുന്നു ..കുട കൂടിയും നാടകവേശത്തില്‍ നനഞ്ഞും കുറച്ചു യുവാക്കള്‍ ബാക്കിയായി . ജഡ്ജ്മരിലോരള്‍ക്ക് സംവിദായകനോടുള്ള വ്യക്തി വിരോധം മറനീക്കി പുറത്തു വരും തുടക്കത്തിലെ ഭയന്നിരുന്നത് ആസ്ഥാനതയീ ആകെ മൂന്ന് നാടകത്തില്‍ നിന്നു മൂനാം സമ്മാനം ഉറപ്പായി

മൂന്ന് നാടകത്തോടെ മത്സരം മഴ മംഗളം പാടി സമ്മാന വിതരണവും മഴയുടെ അകമ്പടിയോടെ തന്നെ നടന്നു .പിരിഞ്ഞ പോകാന്‍ അധികം പേരൊന്നും അവശേഷിചിരുന്നില്ല , കനത്ത മഴയും ഇരുട്ടും ..ഇനി എറണാകുളത്തേക്ക് ബോട്ടൊന്നും കിട്ടില്ല ഇവിടെ എങ്ങിനെയെങ്ങിലും തന്ങിയെ പറ്റു.

നാടക സന്ഗം ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ വീട്ടില്‍ അഭയം പ്രാപിച്ചു . പകല്‍ നാടകത്തിന്റെ ആവേശത്തില്‍ ആരും തന്നെ ഭക്ഷണം കഴിച്ചിരുന്നില്ല ..വിശപ്പും തളര്‍ച്ചയും നാടക ചര്‍ച്ചക്കിടയില്‍ പതുക്കെ നുഴഞ്ഞു കയറി . ഭക്ഷണം കിട്ടാന്‍ ഒരു വഴിയുമില്ലെന്ന് .നാട്ടുകാരിലൊരാള്‍ തന്നെ തീരിച്ച പറഞ്ഞപ്പോള്‍ എനിക്ക് തലകരങ്ങുന്നത് പോലെ തോന്നി. പക്ഷെ നാടന്‍ ചാരായം ആവശ്യത്തിന് കിട്ടി..തളര്‍ന്നു ഒരു വശത്ത് കൂട്ടിയ പേപ്പര്‍ കെട്ടില്‍ കിടന്നു മയങ്ങി .മഴ യും നാടന്‍ ചാരായവും നാടന്‍ പാട്ടിനും വിപ്ലവ ഗാനങ്ങള്‍ക്ക് പിന്നണിയായീ..

ആരോ തട്ടി വിളിച്ചപോഴാണ് ഞെട്ടി ഉണര്‍ന്നത് ..ഏതോ പഴയ കാലത്തിലെ മനുഷ്യരെ പോലെ നടുക്ക് കൂട്ടിയ തീയ്ക്കു ചുറ്റും എന്തോ ചുട്ടു തിന്നും പാടിയും ഒരു കൂട്ടം.

നിനക്കു വേണ്ടേ ..? എന്ത്..?

തവള ..ച്ചുട്ടതാണ്..

പട്ടിണി എത്ര പെട്ടന്നാണ് ഏത് നേരവും ഭക്ഷണം കിട്ടുന്ന ഒരു നഗരത്തില്‍ നിന്നും പതിനഞ്ചു മിനിട്ട് അകലെ ഞങ്ങളെ പിടികൂടിയത് ..ഇവിടെ ആര്ക്കെങ്ങിലും വല്ല അസുഖവും വന്നാലോ..? എന്താവും സ്ഥിതി .

തവളയെ ചുട്ടു .ചാരായവും കുടിച്ചുആ രാത്രി അവസാനിച്ചു ..അതി രാവിലെ വീട്ടിലെത്തി ...ജോലി സ്ഥലത്തേക്ക് ഇറങ്ങുകയാണ് പിതാശ്രീ .. ഇവന്‍ പോക്കാ എന്ന എന്ന മട്ടില്‍ ഒന്നു നോക്കി .തവള ചുട്ടതും ചാരായവും കുടിച്ചു നടക്കുന്ന ഒരു സന്ഗത്തില്‍ പെട്ട ഒരു മകന്‍ ഉള്ള പിതാവിനോട് എനിക്ക് വല്ലാത്ത ദയ തോന്നി നേരെ ബാക്കിയായ ഉറക്കത്തിലേക്കു നേരിട്ടു തന്നെ കടന്നു.









2 comments:

Anonymous said...

നന്നായിരിക്കുന്നു വിവരണം..
:) തുടര്‍ന്നും എഴുതുക

സ്നേഹതീരം said...

അയ്യേ ! തവളയെ ചുട്ടതു ശരിയ്ക്കും തിന്നോ ?!

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..