Monday, July 1, 2019

ഒരു പ്രണയ കഥ


"and the trouble with the illusions is that you dont realise, you have them till they are shattered"
* * * * *

അവള്‍ ആദ്യം ഇറങ്ങി ..
പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ,വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ...
ആള്‍ കൂട്ടത്തിലേക്ക് ,തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ,അവള്‍ അലിഞ്ഞു പോയി ...

* * * * *
വിഷാദവും ലഹരിയും സ്നേഹവും ചേര്‍ന്നൊരു ഉത്സവകാലമായിരുന്നു അത്, കാമ്പസ് കൂട്ടായ്മകളുടെ വസന്തം ..താനേ ഒഴുകി അടുത്ത ഒരേ മനസ്സുകള്‍ പരസ്പരം പിരിയാത്തവരായി കാലങ്ങള്‍ക്ക് ശേഷവും മനസ്സിന്റെ തൊട്ടടുത്ത് ഉണ്ട് ആ ഓര്‍മ്മകളുടെ ആദ്യ ചിത്രങ്ങളില്‍ ഏത് പ്രക്ഷുബ്ധത യിലും ചുരുണ്ട മുടി പിന്നിലേക്കു അലസ്സം തഴുകിയോതുക്കി പാതി ചിരിയോടെ നില്ക്കുന്ന അവനെ കാണാം അകാരണമായ അസ്വസ്ഥകളും ലഹരിയുടെ പുതിയ വെളിച്ചം വീണ വിജനമായ വഴിത്താരകള്‍ കാണാം ..കാണാതെ പോയ അര്‍ത്ഥതലങ്ങള്‍ തേടി പുലര്‍ന്ന രാവുകള്‍ .....

..
രാത്രി വൈകി അവസാനിക്കുന്ന കോളേജ് ദിനങളില്‍.. ആഘോഷങ്ങള്ക്കൊടുവില്‍്.. അവസാനത്തെ ബസ്സില്‍ അവനെ യാത്രയാക്കി മടങ്ങുമ്പോഴും ..മരച്ചുവട്ടില്‍ ആള്‍കൂട്ടം ബാക്കി കാണും ..പോകുന്ന വഴിക്കുള്ള ജോഷിയും രതീഷും കൂടെ ചേര്ന്നു വീട്ടിലേക്ക് നടക്കുമ്പോള്‍ നഗരം വിജനമായിട്ടുണ്ടാവും ...


അറിയാത്ത ഏതോ വഴികളാണ് പലരുമായും നമ്മെ ബന്ധിപ്പിക്കുന്നത് .. ആ ദിവസ്സങ്ങള്‍ ആഘോഷിക്കുകയായിരുന്നു .. അവന്റെ വീട്ടിലും നാട്ടിലും വിശേഷങ്ങളില്‍ പങ്കുകാരനായി ആ തറവാടും അതിനോട് ചേര്‍ന്ന ബന്ധു വീടുകളും , കളികളും തര്‍ക്കവും ഉത്സവങ്ങളും പൊട്ടി ചിരികളും

അത് സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ,അംഗീകാരതിന്റെ ഒരു പച്ച പടര്പ്പായിരുന്നു..
രാത്രികള്‍ നീണ്ട വാഗ്വാധങ്ങളില് ,വിനോദങ്ങളില്‍, ആഘോഷങ്ങളില്‍ അവള്‍ നിറ സാന്നിധ്യമായി ...
അനിത ..അനിലിന്റെ മൂത്ത സഹോദരിയായിരുന്നു ..

രണ്ടാം റൗണ്ടില്‍ റമ്മി നിരത്തിയും അന്തരീക്ഷത്തില് നിന്നും ഭസ്മം എടുത്തും ..എന്നെ
അമ്പരപ്പിച്ച് ....
അവളുടെ ചുളുങ്ങി അശ്രദ്ധമായ വസ്ത്ര രീതിയില്‍,
ജീവിതത്തോടുള്ള നിസംഗതയില്‍ ....ലാഘവത്തിന്റെ സൌന്ദര്യമായി
അനിത മനസ്സില്‍ ഒരു ഒരു പ്രതിഭാസ്സമായി ..

""കൈകൊണ്ടു ച്ചുളുക്കിയാണോ ഇതു ധരിക്കുന്നത് " നിറഞ്ഞ ചിരി ചോദ്യത്തിനു മറുപടിയായി ..,
ഏത് വസ്ത്രത്തിലും അവള്‍ അതി സുന്ദരിയായിരുന്നു..,


അനിത അടുത്ത വര്‍ഷം വീണ്ടും കോളേജില്‍ ചേര്‍ന്ന് പി ജി പഠനം തുടങ്ങി .
പലപ്പോഴും കാന്റീനിലും തീയറ്ററിലും പാര്‍കിലും ബുക്ക് സ്ടോളിലും ഒരുമിച്ചു ഏതോ സംകല്പ ലോകം തിരഞ്ഞു ..
..


ചോര വീണു കാമ്പസും നഗരവും സ്തംഭിച്ച ദിവസ്സങ്ങള്‍ക്ക് ശേഷം ഒരു ദിവസ്സം .വിരിഞ്ഞു വളര്‍ന്ന തണല്‍ മരങ്ങള്‍ താഴെയും നീണ്ട ഇടനാഴികളിലും ഓരോ സംഘവും രഹസ്യമായി പരസ്പരം എന്തൊക്കെയോ പറഞ്ഞു ..മുന്നിലെ വഴിയില്‍ പോലീസ് കാവലായി ..
പാതി അടച്ചിട്ട ഗേറ്റ് കടന്നു നേര്‍ക്ക്‌ നടന്നു വരുമ്പോള്‍ എന്തോ അത്യാവശ്യം പറയാനുണ്ടെന്ന് മനസ്സു പറഞ്ഞു

"അനിലിനെന്തെകിലും ?"

"ഇല്ല അവന് കുഴപ്പമൊന്നുമില്ല ..പക്ഷെ ആകെ ഒരു വീര്പ്പുമുട്ടല്‍് വീട്ടില്‍ "
"ആരോടെന്കിലും സംസാരിചില്ലെന്കില്‍ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി ..നിന്നെ തേടിയാണ് വന്നത് "

ഒരേ വഴികളില്‍ പലവട്ടം ചുറ്റി പാര്‍ക്കിലെ നടപ്പാതകളില്‍ ..പലവട്ടം ..കാഫ്കയും ബാലചന്ദ്രന്‍ ചുള്ളിക്കാടും ഛെ ഗുവേരയെയും റിച്ചാര്‍ഡ്‌ ബാക്കും ബീട്ടില്സും കൃഷ്ണമൂര്‍ത്തിയും പ്രതീഷ് നന്ദി യും കടന്നു പോയി ..
ഒടുവില്‍ ഒരു വിയോജനതിന്റെ പാതയില്‍ വാശിയില്‍് ചുവന്ന മുഖത്തോടെ..

"നീയും , ഒരിക്കലും ഈ slavery യില്‍ നിന്നും രക്ഷപെട്ടിട്ടില്ല ..Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order ...."
ചിക്കാഗോ അഡ്രസ്സ് മുഴുകാന്‍ ഒരു ശ്വാസ്സത്തിലാണോ പ്രയോഗിച്ച് ഒടുങ്ങിയത് .. ചരിഞ്ഞു വീണ വെയില് കൂടുതല്‍ ചുവപ്പിച്ച
ആ മുഖ ഭാവം കണ്ടു എനിക്ക് ചിരിയാണ് വന്നത്

"നീ എന്താ ചിരിച്ചത് .. "

കയ്യിലുള്ള പുസ്‌തകം എടുത്ത് അടിക്കാന്‍ ഓങ്ങി ...

ഞാന്‍ ഓടി മാറി ..

"ഇപ്പോ വീര്‍പുമുട്ടല്‍ മാറി കാണുമല്ലോ ? "

അതിന് നിന്റെ കൂടെ നടന്ന എന്നെ വേണം പറയാന്‍ ..

"ഞാന്‍ പോകുവാ ..."

നടന്നു നീങ്ങുമ്പോള്‍ എന്തോ വിഷമം തോന്നി ..
വരണ്ട ശിഖരങ്ങളില്‍ വെളുത്ത ചെമ്പകങ്ങള്‍ വിരിഞ്ഞു തുടങ്ങുന്നു ..അസ്തമയത്തിന്റെ ചുവപ്പ് ഒരു നനുത്ത ശോണിമ ആ പൂവുകളില്‍ പകര്‍ന്നു...

"ദേഷ്യപെടുതേണ്ടായിരുന്നു... "

അസ്തമയം നോക്കി ഒറ്റയ്ക്കിരുന്നു ..പിന്നെ പതിവു മരച്ചുവടുകളിലെക്കും എന്ത് കൊണ്ടോ അവരു പറയുന്നതൊന്നും ശ്രദ്ധിക്കാന്‍് കഴിഞ്ഞില്ല

രാത്രി ... പതിവു തെറ്റാതെ നടന്നു നീങ്ങുമ്പോള്‍ ലഹരിയുടെ നിലാവില്‍ ചെമ്പകചോട്ടിലെ കല്ലില്‍ കാല്‍ ഉയര്തി വച്ചു ഗിറ്റാറില്‍ മീട്ടി ഫ്രെഡി
പാടുന്നുണ്ടായിരുന്നു

Is there anybody goin to listen to my story,
all about the girl who came to stay?
She's the kind of girl you want so much it makes you sorry.
Still, you don't regret a single day.
Ah, girl!
Girl! girl!

പെയ്തിറങ്ങുന്ന മഴതുള്ളികല്‍ക്കിടയിലൂടെ എത്ര ദൂരം നമുക്കൊരുമിച്ചു നടക്കാം ..
ഓരോ മഴനൂലിന്റെ രണ്ടറ്റങ്ങളില്‍ നിന്നും എങ്ങിനെ ഒരു സ്നേഹ സന്ദേശം കൈമാറാം ..

നിറഞ്ഞു പെയ്ത മഴ യുടെ കറുപാര്‍്ന്ന പച്ചയില്‍ ആര്‍ദ്രമായ ഏതോ ഗാനം നാം മാത്രം കേട്ടു....
ഏതോ മഴയില്‍ പരസ്പരം തണലായി ..

വര്‍ണം വിതറിയ വസന്തദിനങ്ങളില്‍ നീ മനസ്സില്‍ ഒരു പൂക്കളമായി ..

വേര്‍പിരിയലിന്റെ വേനലില്‍ പൂത്തുലഞ്ഞ വാകമാരങ്ങള്ക്ക് താഴെ നെടുവീര്‍പുകളുടെ ചൂടു കാറ്റു...
അപ്പോഴും നമ്മുടെ ലോകത്ത് ..French Lieutenant's Woman ..ചിരിച്ചു...
നാം പ്രണയത്തിന്റെ ചാപല്യങ്ങള്‍ക്ക് അപ്പുറം എന്ന് ആര്‍ക്കോ വേണ്ടി നടിച്ചു ....


തര്‍ക്കിച്ചും തമ്മിലടിച്ചും ഒടുവില്‍ എവിടൊയോ ഒരു സാമ്യം കണ്ടെത്തിയും ..കാലം ഒരു പാടു കടന്നു പോയി ..

നാം മാത്രം മാറ്റമില്ലാതതവരെ പോലെ ഏതോ അദ്രൃശ്യമായ ലോകത്ത് ചുറ്റി നടന്നു ..

എന്നും ജോലികഴിഞ്ഞെതുന്ന നിന്നെ കാത്തു നിനക്കായി പുതിയ വാര്‍ത്തകള്‍ കരുതി ..
ഒരു കറക്കം, ഇന്ത്യന്‍ കോഫി ഹൌസില്‍ കാപ്പി , പുതിയ ബുക്കുകള്‍ കണ്ടെത്തല്‍ ,ചര്‍ച്ച, തര്‍ക്കം ... സ്റ്റുഡിയോവിലെ ഒരു സ്ഥിരം സന്ദര്‍ശകയാവുംബോഴും എന്നും പറയാന്‍ ഒരായുസ്സിന്റെ വിഷയങ്ങള്‍ ബാക്കിയുണ്ടായിരുന്നു ..

കനം നിറഞ്ഞ അന്തരീക്ഷം വല്ലാത്ത നിശ്ശബ്ദത ചൂഴ്ന്ന ഒരു ദിവസ്സമാണ്‌ പരസ്പരം എന്തോ പറയാന്‍ മറന്നെന്നു തോന്നി .
നിശബ്ദതയെ അവള്‍ തന്നെയാണ് മുറിച്ചത്

"നീ ആ പറഞ്ഞിരുന്ന ബുക്ക് തന്നില്ല ...റിച്ചാര്‍ഡ്‌ ബാക്ക് "

"ഓ ഞാനത് കൊണ്ടു വന്നിട്ടുണ്ട് .."

വളരെ കാലമായി ചോദിച്ചിരുന്ന റിച്ചാര്‍ഡ്‌ ബാക്കിന്റെ illusions.. the adventures of reluctuant Messiah..
കണ്ണുകളിലെ തിളക്കം ..ഏതോ അറിയാത്ത നൊമ്പരങ്ങള്‍ വിടര്‍ത്തി ..
അവള്‍ നിശബ്ദം പടികളിറങ്ങി നടന്നു


വീട്ടില്‍ അനിയത്തിയുടെ കല്യാണ തിരക്ക് ..കുറച്ചു ദിവസ്സങ്ങള്‍ പരസ്പരം കണ്ടില്ല .
വിവാഹ തലേന്ന് ..മനോഹരമായ വസ്ത്രം ധരിച്ചു അതീവ സുന്ദരിയായി എന്നെ ഞെട്ടിച്ചു കൊണ്ടു അവള്‍ കടന്നു വന്നു . കയ്യില്‍ തിരിച്ചു തരാന്‍ messiah's handbook ,

"you are so fascinating .."

"പോടാ "

ബുക്ക് ഷെല്‍ഫില്‍ വച്ചു ഞാന്‍ തിരക്ക് കളിലേക്ക് മടങ്ങി ..
അവള്‍ വിവാഹ വീടിലെ മുഖ്യ ആകര്‍ഷണവും അലങ്കാരവുമായി അവിടെ ഉത്സാഹപൂര്‍വ്വം ഒഴുകി നടന്നു

കുറച്ചു ദിവസ്സങ്ങള്‍ തമ്മില്‍ കാണാതെ കടന്നു പോയി ..
മടക്കി തന്ന ബുക്ക് മറിച്ചു നോക്കുമ്പോഴാണ് പൊതിഞ്ഞിരുന്ന ആദ്യ പേജിന്റെ ഒരു വശത്തായി വൃത്തിയുള്ള അക്ഷരങ്ങള്‍

"and the trouble with the illusions is that you dont realise, you have them till they are shattered"

മനസ്സില്‍ അര്‍ഥം അറിയാതെ പോകുന്ന വികാരങ്ങളുടെ നിറങ്ങള്‍ ഒന്നൊന്നായി കടന്നു പോയി ..

ഏത് നിറമാണ് പ്രണയത്തിന്റെത്..?


വീണ്ടും പതിവുപോലെ അവളെത്തി പതിവു ദിനങള്‍ ഒരു കണ്ണില്‍ പ്രണയം എന്റെ മാത്രം തോന്നലാണോ ?.. തികച്ചും അപരിചിതമായ പരിഭ്രാന്തിയുടെ പരിവേഷമാണ് ഓരോ ആ ദിനങ്ങള്‍ തന്നത് ..പലപ്പോഴും തുറന്നു പറയാന്‍ കാത്തു വച്ചിരുന്ന വാക്കുകള്‍ ഇടറി തൊണ്ടയില്‍ കുരുങ്ങി ...

"നമുക്കു എക്സിബിഷന്‍ ഗ്രൗണ്ടില്‍ ചുറ്റാം ..പുസ്തക മേളയില്‍ പുഴുക്കളാകാം..നീ ആണ്‍ പുഴു ..ഞാന്‍ പെണ് പുഴു"


തിരക്ക് ..നിറമുള്ള വെളിച്ചം വിതറി കറങ്ങുന്ന ജയന്റ് വീലില്‍ നിന്നും ആര്പുവിളി..പുസ്തക സ്ടാളിലും നല്ല തിരക്ക് ..

പുതിയ പുസ്തകതാളുകളുടെ തിളക്കത്തില്‍ കണ്‍ നിറഞ്ഞു

അവള്‍ വിളിച്ചു " നിന്നോട് പറയാന്‍ മറന്നു ... ഇന്നു ഓഫീസില്‍ പ്രതീഷ് നന്ദി യുടെ LOVE കൊണ്ടു വന്നു..... ഞാന്‍ വാങ്ങിച്ചു ".

"ഓഹോ എനിക്ക് എപ്പോഴാ തരിക LOVE"

മുകളിലേക്ക് കറങ്ങി അകന്ന ജയന്റ് വീല്‍ എന്തുകൊണ്ടോ ശ്രദ്ധ ക്ഷണിച്ചു ..

പിന്നില്‍ നിശ്ശബ്ദത ..

തിരിഞ്ഞു നോക്കുമ്പോള്‍ ഇതു വരെ കാണാത്ത ഒരു മുഖ ഭാവം ..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍

"ഞാന്‍ .... അത് എന്നേ തന്നു കഴിഞ്ഞു "

ചുറ്റും നിറഞ്ഞ ആരവം ഒരു നിമിഷം നിശബ്ദമായി ..
ആ കണ്ണുകള്‍ക്ക് നേരെ നടന്നടുക്കുമ്പോള്‍ ...ഈ ലോകം നമ്മുടേത് മാത്രമായി ചുരുങ്ങി

രാത്രികള്‍ നിശബ്ദമായി വിരിയിക്കുന്ന പൂവുകളുടെ ഗന്ധം ..പകലിന്റെ നിറങ്ങള്‍ ചാര്‍ത്തിയ അപരിചിത ഭാവങ്ങള്‍ ..പുതിയ ബോധമായിരുന്നു ഓരോ ദിവസ്സവും നിന്‍റെ ഓരോ ഭാവങ്ങള്‍ ..

ഇനി ..

പ്രണയം പരിഭ്രാന്തിയുടെ വേഷപകര്‍ച്ചയായി ...

പക്ഷെ ....
എല്ലാ ഉത്സവങ്ങളും അവസ്സാനിക്കുമല്ലോ .. എല്ലാ കൂടിചെരലും പിരിയുവാനുളളതാണല്ലോ ..

***

നമ്മള്‍ വിവേകികളാണെന്നു അവര്‍ പറയുന്നു .. അത് കൊണ്ടു നാം വിവേകികളാകണം......
പിന്നെ നാമറിയാത്ത യഥാര്ത്യങ്ങളുണ്ട് നമുക്കിടയിലെന്നു നാം അറിയണം ..

കാരണങ്ങള്‍ ഒരു പാടു കണ്ടെത്താം ...നമുക്കെന്താവണം ......

ഇങ്ങിനെ.......ഇങ്ങിനെ.......

കടലിന്‍റെ കാണാ ദൂരങ്ങളില്‍ കണ്ണയച്ചു ചേര്ന്നു നില്‍ക്കുമ്പോള്‍ വിദൂര ചക്രവാളങ്ങളില്‍ നിന്നും ഒഴുകിഅടുത്ത നനുത്ത മഴക്കാറ്റ് അവളുടെ കുംകുമ പൊട്ടു മായിച്ചൊഴുക്കി...വിതുമ്പുന്ന ചുണ്ടുകള്‍ ക്ക് മേല്‍ ഒരു ഒരു ചുവന്ന രാശി.. ..
കടല്‍ക്കരയില്‍ നിന്നും ആള്‍കൂട്ടം ധൃതിയില്‍ ഒഴിഞ്ഞു തുടങ്ങുന്നു ....മഴ ..കടലിന്‍റെ അതിര്‍ത്തികള്‍ ഓരോന്നായി കടന്നു തീരങ്ങളില്‍ ഭ്രാന്തമായ താളത്തില്‍ ഉതിര്‍ന്നു വീണു ..

നെഞ്ചില്‍ പെയ്തൊഴിയാന്‍ ഒരു കാര്‍മേഘം വിങ്ങി...

അറിയില്ല..അറിയില്ല..

രണ്ടു വഴികളുണ്ട് ..നാം മുന്നോട്ടു പോകുന്നു...മറ്റുള്ളവരില്‍ നിന്നും അകന്നു..

രണ്ടു... നമ്മള്‍ പിന്നോട്ട് പോകുന്നു ..മറ്റുള്ളവരോടൊപ്പം ,
നമ്മളില്‍ നിന്നും അകന്നു..
പിന്നോട്ട്.....
മോഹിപ്പിച്ചു നിറഞ്ഞു പൂത്ത വാകമരങ്ങള്‍്ക്കും ...
നീണ്ട ഇടനാഴിയില്‍ ചാഞ്ഞു വീണു നിഴല്‍ വീഴ്ത്തിയ ചുവന്ന സന്ധ്യകള്‍ക്കും
ജാലകങ്ങള്‍ക്കപ്പുറം പെയ്തോഴിഞ്ഞ തുലാമഴയ്കും അപ്പുറത്തേക്ക് ..
നാം കണ്ടു മുട്ടിയ ആ ദിനത്തിനുമപ്പുറതേത്ക്ക് ....

മനസ്സില്‍ നിറഞ്ഞ വിങ്ങല്‍ കണ്ണുകളില്‍ ഇരുട്ട് വീഴ്ത്തി പെയ്തു ...

ഞാന്‍ ... ഞാന്‍ നിന്നെയൊന്നു കെട്ടിപിടിച്ചു കരയട്ടെ .....

മഴയില്‍ ചുവന്നലിഞ്ഞ സന്ധ്യ..ദൂരെ തുറമുഖം വിട്ടകന്ന ഒരു കപ്പല്‍ ....

സമയം വല്ലാതെ വൈകിയിരിക്കുന്നു ...നമുക്കു നടന്നു തുടങ്ങാം .....

********************************
കാലം മാറിയിരിക്കുന്നു ..എല്ലാം ..മാറിയിരിക്കുന്നു ..ഇന്നലെ
ഷെല്‍ഫില്‍ തേടിയ പുസ്തകത്തിന് തൊട്ടു ചേര്‍ന്ന് ആ പഴയ കവേറോട് കൂടി തന്നെ ആ പുസ്തകം ...സാവധാനം തുറന്നു ആദ്യ പുറത്തിലേക്ക് മടക്കിയ താളില്‍ ആ അക്ഷരങള്‍ മായാതെ കിടന്നു..

ആ പഴയ താള് മിടിക്കുന്നുണ്ടയിരുന്നോ ..? ആ വാക്കുകള്‍ ,അക്ഷരങ്ങള്‍ ....

ഇന്നലെകള്‍ പുറം താളിലെ നീല തൂവല്‍ പോലെ ...ഹൃദയത്തിലൂടെ ....കാലത്തിലൂടെ മന്ദം... മന്ദം ...

About Me

My photo
എല്ലാവരെയും പോലെ ഒരാള്‍ ..